ഹസീന മുഹമ്മദാലി
'പുരുഷ പക്ഷത്തോട് പരുഷമല്ലാത്ത കുറച്ചു വരികള്‍'
അച്ഛനോട്..
ഈ പ്രയാണത്തില്‍
ആദ്യം കണ്ട മുഖം അങ്ങയുടെ,
എനിക്കൊന്നെ പറയാനുള്ളൂ
കാണുകീ പോന്മകളെ, മകന് തുല്യം!
സോദരനോടു..
പ്രിയ സോദരാ..
നമ്മള്‍ ഒരേ അമ്മയില്‍ പിറന്നവര്‍
ഒരേ ഉമ്മകളാല്‍ തലോലിക്കപ്പെട്ടവര്‍
ഞാന്‍ നിന്‍ അരുമ പെങ്ങള്‍
ഒരുമയില്‍ കഴിഞ്ഞവര്‍, എങ്കിലും..
എനിക്കന്യമായ് തീരുമെന്‍ വീട്ടില്‍
തല ചായ്ക്കാനൊരിടം
മാറ്റി വെയ്ക്കുക, എനിക്കായ്!
ഭര്‍ത്താവിനോട്..
പ്രിയനേ,
പറയാനൊത്തിരി,
മുഖം തിരിക്കല്ലേ!
തെല്ലു ക്ഷമയോടെ കേള്‍ക്കുക..
ഞാന്‍ നിന്‍ പാതി
നീ എന്റെ അന്നം
എന്റെ മനസ്സറിയുക
സ്വാതന്ത്ര്യമേകുക.
നിന്റെ സ്വപ്‌നങ്ങള്‍
പങ്കു വെക്കുക
ഒന്നായ് തീരട്ടെ
നമ്മുടെ സ്വപ്‌നങ്ങള്‍!
സുഹൃത്തുക്കളോട്..
പ്രിയപ്പെട്ടവരേ,
കാണുക, കൂട്ടുകാരിയായ് എന്നെ
നിമ്നോന്നതികളെ
അളവുകോല്‍ എടുത്തളക്കാതെ,
ആകാര വടിവുകളില്‍
അര്‍ഥങ്ങള്‍ തിരയാതെ
ലിംഗ ഭേദം നോക്കാതെ
ഭോഗ വസ്തുവായ് കാണാതെ.
ഞാനും നിനക്ക് തുല്യം
കാമ പ്രേമ ആസ്വാദന
കാമനകള്‍കപ്പുറം..
കാണുക എന്നിലെ എന്നെ!
മകനോട് ..
അമ്മയെന്ന രണ്ടാക്ഷരത്തിനെ അര്‍ഥങ്ങള്‍
പേ റ്റു നോവിന്‍ നീറ്റല്‍ അറിഞ്ഞവള്‍
നിന്‍ നെഞ്ചിന്‍ തേങ്ങല്‍ അറിയുന്നവള്‍
സ്നേഹത്തിന്‍ ആകാശം തൊട്ടവള്‍
സഹനത്തിന്‍ കടലാഴം കണ്ടവള്‍
നീ എന്നോമന പൈതല്‍..
സ്ത്രീകളില്‍ കാണുക
നിന്നമ്മയെ, പെങ്ങളെ.
വസ്തുവായ് കണ്ട്
വിലപേശി സ്വന്തമാക്കേണ്ട
ഒന്നല്ല, അവള്‍.
എന്നെങ്കിലും ഒരുവളെ
മാനം ഹനിക്കുന്ന കാര്യത്തില്‍
നീ നിന്നാല്‍, നിശ്ചയം
അന്ന് നിന്നമ്മയുടെ മരണം,
പിന്നെ ഞാന്‍ പുനര്‍ജനിക്കും
പ്രതികാര ദുര്‍ഗയായ്!
--------------------
Photo courtesy:Google & respective websites..
---------------------------------------
ഹസീന മുഹമ്മദാലി , കുന്നപ്പള്ളി വളയന്‍ മൂച്ചി, കെ സി ഇബ്രാഹിമിന്റെ മകള്‍, വീട്ടമ്മ..
http://www.facebook.com/profile.php?id=100002384264990
ഇത് ഫേസ് ബുക്കിലെ 'കുന്നപ്പള്ളി ഫ്രെണ്ട്സിന്റെ' എഴുത്ത് പുരയാണ്! ഗ്രൂപ്പ് മെമ്പര്‍മാര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.. പേര് വായനശാല ! പക്ഷെ എഴുത്ത് പുര! എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സ്വാഗതം!
2011, ഡിസംബർ 22, വ്യാഴാഴ്‌ച
2011, ഡിസംബർ 20, ചൊവ്വാഴ്ച
1. ഒരു നഷ്ട സ്വപ്നം
ഹനീഫ പുത്തന്‍ പള്ളിയാലില്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍
....................................................
http://www.facebook.com/Haneefa.Puthan
ഹനീഫ പുത്തന്‍ പള്ളിയാലില്‍
പരേതനായ പാറയില്‍ സദക്കതുള്ളയുടെ മകന്‍, സൗദി അല്‍ കോബാറില്‍ radwa trading കമ്പനിയില്‍ അട്മിനിസ്ട്രഷനില്‍ ജോലി..
ഒരു ഇടവേള പോലും തോരാതെ പെയ്ത മൂന്നു ദിവസത്തെ മഴക്ക് ശേഷം ആകാശം തെളിഞ്ഞ ഒരു ദിവസം. ഇടവപ്പാതി ഈ പ്രാവശ്യം ചതിച്ചില്ല എന്ന് ഉപ്പുപ്പാനോടു കുഞ്ഞുമണി പറയുന്നതും കേട്ടു. കൃഷിക്കാരായതിനാല്‍ തറവാട്ടില്‍ പുതിയ വിള ഇറക്കുന്നതിന്റെയും പണിക്കാരുടെയും തിരക്കാണ് രണ്ടു ദിവസമായി, അതില്‍ കുഞ്ഞുമണിയാണ് ഉപ്പുപ്പാന്റെ വലംകൈ.
കാറ്റും മഴയും ആയതിനാല്‍ സ്കൂളുകള്‍ രണ്ടു ദിവസമായി ജില്ലാ കലക്ടര്‍ അവധി കൊടുത്തിരിക്കയാണ്.കളത്തിലക്കര സ്കൂളിലായതിനാല്‍ വീട്ടുകാര്‍ പിന്നെ മഴ കനത്താല്‍ പോകാന്‍ സമ്മതിക്കില്ല.
ഉച്ചക്ക് ഭക്ഷണം കഴിച്ചു തറവാട്ടിലെ ഒരു റൂമിലെ മടക്കി വെച്ച ബെഡ്ഡില്‍ ചാരിക്കിടന്നു ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു, തിമര്‍ത്തു പെയ്ത മഴക്ക് ശേഷമുള്ള ഒരു തണുത്ത കാറ്റ് തുറന്നിട്ട ജനാല വഴി റൂമിലേക്ക് കടന്നു വന്നിരുന്നു. മഴയായതിനാല്‍ പുറത്തൊന്നും പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. അപ്പോഴാണ് റൂമിന്റെ ജനാലയ്ക്കു പുറത്തൊരാളനക്കം, താഴത്തെ വീട്ടിലെ അസീസാണെന്നു മനസ്സിലായി. ‘എടാ ഇജ്ജ് പോരണോ? നെല്ലിപ്പാടത്ത് മീനിറങ്ങിയിരിക്കുന്നു. മൊട്ടക്കുന്നത്തെ ഉണ്ണി മജ്ജീദ് കാക്കുവിന്റെ അവിടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്.’ ഞാന്‍ എ കെ സലാമിനോടും,ചിറത്തൊടി ശംസുവിനോടും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മദ്രസന്റെ അവിടുത്തെ കയലില്‍ ഇരിക്കാം. വരുന്നുന്ടെങ്കില്‍ വേഗം വാട്ടോ...പിന്നെ തോര്‍ത്ത് മുന്ടെടുക്കാന്‍ മറക്കരുത്. നെല്ലിക്കുളം നിറഞ്ഞിരിക്കുന്നുവത്രേ. ഇതും പറഞ്ഞു അവന്‍ ഓടിപ്പോയി.
എണീറ്റ് തോര്‍ത്ത് മുന്ടെടുത്ത് അറയില്‍ ചുറ്റി ഉമ്മാനോടു ഞാന്‍ കുളത്തിലേക്ക് കുളില്‍ക്കാനാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും പതുക്കെ മുങ്ങി. പറഞ്ഞപോലെ അസീസ്,ഷംസു, സലാം ഇവരെല്ലാം മദ്രസന്റെ അടുത്തുള്ള കയലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷംസുവിന്റെ ബാപ്പ പേര്‍ഷ്യയില്‍ നിന്നും വന്നിട്ടുള്ളതിനാല്‍, ബാപ്പ ഉച്ച മയക്കത്തിലായ സമയത്തില്‍ മുങ്ങിയതാണ് അവനും. സലാമിനു മീന്‍ പിടിക്കാന്‍ വലിയ താല്‍പ്പര്യം ഉള്ളതായി തോന്നിയില്ല, അവനു നാളെ രാധാദേവി ടീച്ചറുടെ ടെസ്റ്റ് പേപ്പര്‍ ഉണ്ടത്രേ..പിന്നെ അസീസ് വിളിച്ചപ്പോള്‍ പോന്നതാണ് എന്ന് പറഞ്ഞു. അസീസും സലാമും പെരിന്തല്‍മണ്ണ ഹൈസ്ക്കൂളിലാണ് എട്ടാം തരത്തില്‍, സലാം ക്ലാസ്സില്‍ പഠനത്തില്‍ ഒന്നാമാനാണെങ്കില്‍ അസീസ് അധ്യാപകരുടെ നോട്ടപ്പുള്ളിയും. ഞാന്‍ കളത്തിലക്കര സ്കൂളില്‍ ആറാം തരത്തിലും, ഷംസു ചെറുകര യൂ പി യില്‍ അഞ്ചിലും. അങ്ങിനെയൊക്കയാണ് ഞങ്ങളുടെ സ്കൂള്‍ സെറ്റപ്പ്..
എരവിമംഗലം റോഡിന്റെ കാര്യമാണെങ്കില്‍ പറ്റെ ചെളി വെള്ളം കെട്ടി നില്‍ക്കയാണ് , വല്ലപ്പുഴ മുഹമ്മദിക്കാന്റെ കാള വണ്ടി പോയ റോഡിലെ ചാലുകളില്‍ മുഴുവനും വെള്ളം കെട്ടി നില്‍ക്കയാണ്. എടാ ഈ റോഡ് എന്നെങ്കിലും ടാറിടുമോ? നെല്ലിപ്പാടത്തെക്കുള്ള യാത്രക്കിടയില്‍ ഷംസുവിന്റെ ഒരു സംശയം, ആ.. ഇടുമായിരിക്കും സലാം ആണ് മറുപടി പറഞ്ഞത്.
ഞങ്ങള്‍ നെല്ലിപ്പാടത്തെത്തിപ്പോള്‍ അവിടെ ആളുകള്‍ പലരും ഉണ്ട്. മൊട്ടക്കുന്നത്തെ ഉണ്ണി, സുന്ദരന്‍, ലക്ഷ്മി, കൌസല്യ പിന്നെ കരിമ്പന ഉണ്ണീന്‍കുട്ടി അങ്ങിനെ പോകുന്നു അവരുടെ നിര. പാടത്ത് കാലിന്റെ നെരിയാണിക്ക് വെള്ളമേ ഉള്ളൂ. എല്ലാവരും എന്തോ തിരഞ്ഞു നടക്കുന്ന പോലെ തോന്നി. സുന്ദരന്റെ കയ്യില്‍ ഒരു കോമ്പലയില്‍ കുറച്ചു കണ്ണന്‍ മീനും കരിന്തലയും ഉണ്‍ട്. ഉണ്ണിക്കും കൌസല്യാക്കും കാര്യമായി ഒന്നും കിട്ടിയിട്ടില്ല എന്ന് തോന്നി.
കര്‍മ്പന ഉണ്ണീന്‍കുട്ടിക്ക് കുറച്ചു കുറുംതല പരലും, ഒന്ന് രണ്ടു മുശിക്കുട്ടികളും, കിട്ടിയിരിക്കുന്നു. അസീസ് എത്തിയ പാടെ പാടത്തേക്ക് ചാടി. ഞാനും സലാമും, ശംസുവും പാടത്തേക്കിറങ്ങണമോ വേണ്ടയോ? എന്ന് ശങ്കിച്ച് നില്‍ക്കുകയാണ്.
‘അതേ ഖത്തീഫില്‍ നിന്നും നല്ല വലിയ ചെമ്മീന്‍ കൊണ്ടു വന്നിട്ടിണ്‍ട് നമ്മുടെ താഴത്തെ ഫ്ളോറിലുള്ള ജലീലും, ഗഫൂറും കൂടെ, നിങ്ങള്‍ക്കും ആരെയെങ്കിലും കൂട്ടി ഒന്ന് പോയി നോക്കിക്കൂടെ, ഇപ്പോള്‍ സീസണല്ലേ?..’ബാബു വേണ മെങ്കില്‍ വിളിച്ചാല്‍ പോരും.
‘നെല്ലിപ്പാടത്ത് ചെമ്മീനോ? നിനക്കെന്താ ഭ്രാന്തുണ്ടോ?’
ഭാര്യയുടെ ശബ്ദം കേട്ടു ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ എന്റെ മറുപടി കേട്ടു അവള്‍ മിഴിച്ചു നിന്നു...
നല്ല ഒരു ബാല്യകാല സ്വപ്നം നശിപ്പിച്ചു തന്ന അവളോട് തോന്നിയ ദേഷ്യം പുറത്തു കാണിച്ചില്ല എന്നു മാത്രം..
----------------------------------------------------------
ഖതീഫ് ...ദമ്മാം അടുത്തുള്ള ഒരു മുക്കുവ ഗ്രാമം...
കയല്‍.. ഇപ്പോഴത്തെ ഗേറ്റ്കള്‍ക്ക് പകരം പണ്ടൊക്കെ വേലി / മതിലില്‍ ഉണ്ടാക്കുന്നതു. മുളകൊണ്ടോ ഒരു മുളകൊണ്ടുണ്ടാക്കിയ ഒരു ഇരുപ്പിടം..
കാറ്റും മഴയും ആയതിനാല്‍ സ്കൂളുകള്‍ രണ്ടു ദിവസമായി ജില്ലാ കലക്ടര്‍ അവധി കൊടുത്തിരിക്കയാണ്.കളത്തിലക്കര സ്കൂളിലായതിനാല്‍ വീട്ടുകാര്‍ പിന്നെ മഴ കനത്താല്‍ പോകാന്‍ സമ്മതിക്കില്ല.
ഉച്ചക്ക് ഭക്ഷണം കഴിച്ചു തറവാട്ടിലെ ഒരു റൂമിലെ മടക്കി വെച്ച ബെഡ്ഡില്‍ ചാരിക്കിടന്നു ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു, തിമര്‍ത്തു പെയ്ത മഴക്ക് ശേഷമുള്ള ഒരു തണുത്ത കാറ്റ് തുറന്നിട്ട ജനാല വഴി റൂമിലേക്ക് കടന്നു വന്നിരുന്നു. മഴയായതിനാല്‍ പുറത്തൊന്നും പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. അപ്പോഴാണ് റൂമിന്റെ ജനാലയ്ക്കു പുറത്തൊരാളനക്കം, താഴത്തെ വീട്ടിലെ അസീസാണെന്നു മനസ്സിലായി. ‘എടാ ഇജ്ജ് പോരണോ? നെല്ലിപ്പാടത്ത് മീനിറങ്ങിയിരിക്കുന്നു. മൊട്ടക്കുന്നത്തെ ഉണ്ണി മജ്ജീദ് കാക്കുവിന്റെ അവിടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്.’ ഞാന്‍ എ കെ സലാമിനോടും,ചിറത്തൊടി ശംസുവിനോടും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മദ്രസന്റെ അവിടുത്തെ കയലില്‍ ഇരിക്കാം. വരുന്നുന്ടെങ്കില്‍ വേഗം വാട്ടോ...പിന്നെ തോര്‍ത്ത് മുന്ടെടുക്കാന്‍ മറക്കരുത്. നെല്ലിക്കുളം നിറഞ്ഞിരിക്കുന്നുവത്രേ. ഇതും പറഞ്ഞു അവന്‍ ഓടിപ്പോയി.
എണീറ്റ് തോര്‍ത്ത് മുന്ടെടുത്ത് അറയില്‍ ചുറ്റി ഉമ്മാനോടു ഞാന്‍ കുളത്തിലേക്ക് കുളില്‍ക്കാനാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും പതുക്കെ മുങ്ങി. പറഞ്ഞപോലെ അസീസ്,ഷംസു, സലാം ഇവരെല്ലാം മദ്രസന്റെ അടുത്തുള്ള കയലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷംസുവിന്റെ ബാപ്പ പേര്‍ഷ്യയില്‍ നിന്നും വന്നിട്ടുള്ളതിനാല്‍, ബാപ്പ ഉച്ച മയക്കത്തിലായ സമയത്തില്‍ മുങ്ങിയതാണ് അവനും. സലാമിനു മീന്‍ പിടിക്കാന്‍ വലിയ താല്‍പ്പര്യം ഉള്ളതായി തോന്നിയില്ല, അവനു നാളെ രാധാദേവി ടീച്ചറുടെ ടെസ്റ്റ് പേപ്പര്‍ ഉണ്ടത്രേ..പിന്നെ അസീസ് വിളിച്ചപ്പോള്‍ പോന്നതാണ് എന്ന് പറഞ്ഞു. അസീസും സലാമും പെരിന്തല്‍മണ്ണ ഹൈസ്ക്കൂളിലാണ് എട്ടാം തരത്തില്‍, സലാം ക്ലാസ്സില്‍ പഠനത്തില്‍ ഒന്നാമാനാണെങ്കില്‍ അസീസ് അധ്യാപകരുടെ നോട്ടപ്പുള്ളിയും. ഞാന്‍ കളത്തിലക്കര സ്കൂളില്‍ ആറാം തരത്തിലും, ഷംസു ചെറുകര യൂ പി യില്‍ അഞ്ചിലും. അങ്ങിനെയൊക്കയാണ് ഞങ്ങളുടെ സ്കൂള്‍ സെറ്റപ്പ്..
എരവിമംഗലം റോഡിന്റെ കാര്യമാണെങ്കില്‍ പറ്റെ ചെളി വെള്ളം കെട്ടി നില്‍ക്കയാണ് , വല്ലപ്പുഴ മുഹമ്മദിക്കാന്റെ കാള വണ്ടി പോയ റോഡിലെ ചാലുകളില്‍ മുഴുവനും വെള്ളം കെട്ടി നില്‍ക്കയാണ്. എടാ ഈ റോഡ് എന്നെങ്കിലും ടാറിടുമോ? നെല്ലിപ്പാടത്തെക്കുള്ള യാത്രക്കിടയില്‍ ഷംസുവിന്റെ ഒരു സംശയം, ആ.. ഇടുമായിരിക്കും സലാം ആണ് മറുപടി പറഞ്ഞത്.
ഞങ്ങള്‍ നെല്ലിപ്പാടത്തെത്തിപ്പോള്‍ അവിടെ ആളുകള്‍ പലരും ഉണ്ട്. മൊട്ടക്കുന്നത്തെ ഉണ്ണി, സുന്ദരന്‍, ലക്ഷ്മി, കൌസല്യ പിന്നെ കരിമ്പന ഉണ്ണീന്‍കുട്ടി അങ്ങിനെ പോകുന്നു അവരുടെ നിര. പാടത്ത് കാലിന്റെ നെരിയാണിക്ക് വെള്ളമേ ഉള്ളൂ. എല്ലാവരും എന്തോ തിരഞ്ഞു നടക്കുന്ന പോലെ തോന്നി. സുന്ദരന്റെ കയ്യില്‍ ഒരു കോമ്പലയില്‍ കുറച്ചു കണ്ണന്‍ മീനും കരിന്തലയും ഉണ്‍ട്. ഉണ്ണിക്കും കൌസല്യാക്കും കാര്യമായി ഒന്നും കിട്ടിയിട്ടില്ല എന്ന് തോന്നി.
കര്‍മ്പന ഉണ്ണീന്‍കുട്ടിക്ക് കുറച്ചു കുറുംതല പരലും, ഒന്ന് രണ്ടു മുശിക്കുട്ടികളും, കിട്ടിയിരിക്കുന്നു. അസീസ് എത്തിയ പാടെ പാടത്തേക്ക് ചാടി. ഞാനും സലാമും, ശംസുവും പാടത്തേക്കിറങ്ങണമോ വേണ്ടയോ? എന്ന് ശങ്കിച്ച് നില്‍ക്കുകയാണ്.
‘അതേ ഖത്തീഫില്‍ നിന്നും നല്ല വലിയ ചെമ്മീന്‍ കൊണ്ടു വന്നിട്ടിണ്‍ട് നമ്മുടെ താഴത്തെ ഫ്ളോറിലുള്ള ജലീലും, ഗഫൂറും കൂടെ, നിങ്ങള്‍ക്കും ആരെയെങ്കിലും കൂട്ടി ഒന്ന് പോയി നോക്കിക്കൂടെ, ഇപ്പോള്‍ സീസണല്ലേ?..’ബാബു വേണ മെങ്കില്‍ വിളിച്ചാല്‍ പോരും.
‘നെല്ലിപ്പാടത്ത് ചെമ്മീനോ? നിനക്കെന്താ ഭ്രാന്തുണ്ടോ?’
ഭാര്യയുടെ ശബ്ദം കേട്ടു ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ എന്റെ മറുപടി കേട്ടു അവള്‍ മിഴിച്ചു നിന്നു...
നല്ല ഒരു ബാല്യകാല സ്വപ്നം നശിപ്പിച്ചു തന്ന അവളോട് തോന്നിയ ദേഷ്യം പുറത്തു കാണിച്ചില്ല എന്നു മാത്രം..
----------------------------------------------------------
ഖതീഫ് ...ദമ്മാം അടുത്തുള്ള ഒരു മുക്കുവ ഗ്രാമം...
കയല്‍.. ഇപ്പോഴത്തെ ഗേറ്റ്കള്‍ക്ക് പകരം പണ്ടൊക്കെ വേലി / മതിലില്‍ ഉണ്ടാക്കുന്നതു. മുളകൊണ്ടോ ഒരു മുളകൊണ്ടുണ്ടാക്കിയ ഒരു ഇരുപ്പിടം..
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍
....................................................
http://www.facebook.com/Haneefa.Puthan
ഹനീഫ പുത്തന്‍ പള്ളിയാലില്‍
പരേതനായ പാറയില്‍ സദക്കതുള്ളയുടെ മകന്‍, സൗദി അല്‍ കോബാറില്‍ radwa trading കമ്പനിയില്‍ അട്മിനിസ്ട്രഷനില്‍ ജോലി..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)