2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

9. ഒരു വാക്കും പറയാതെ...


ഒരു സ്വരവും മൂളാതെ, ഒരീണവും കേൾക്കാതെ ജീവിത സംഗീതം ആസ്വദിക്കുന്നൊരു കുന്നപ്പള്ളിക്കാരനെ  ക്കുറിച്ചാണീ കുറിപ്പ് !

പരാതിയില്ലാതെ പരിഭവമില്ലാതെപരിമിതികളുടെ പരിധികളെ  ഒരു ചെറുപുഞ്ചിരിയോടെ , ആത്മവിശ്വാസത്തിന്റെ കരുത്തിൽ നേരിട്ട്, പ്രതിസന്ധികളോടും  പ്രതിബന്ധങ്ങളോടും  പോരാടി  ജീവിതം  ആഘോഷമാക്കുന്നൊരുവനെ കുറിച്ചാണ്. നമ്മൾക്കിനി  പരിമിതികളുടെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ലോക ചരിത്രത്തിൽ അല്ലെങ്കിൽ  ഗൂഗിളിൽ  തിരയേണ്ട , സ്വന്തം നാട്ടുകാരനുള്ളപ്പോൾഇയാളെ  മാതൃകയായും ചരിത്രവുമായി അടയാളപ്പെടുത്തേണ്ടവൻ തന്നെ !

കുന്നപ്പള്ളി  അടിവാരത്തുനിന്നൊരു യുവാവ് ഭാരത പര്യടനത്തിലായിരുന്നു .,  നമ്മുടെ വള്ളുവനാടൻ ഗ്രാമ വീഥികളിൽ നിന്നൊരാൾ ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ 'രഥ'യാത്രയിലായിരുന്നു
“ആർക്കും കാതോർക്കാതെ , ആരോടും മിണ്ടാതെ” ഇന്ത്യയിലെ 45 ലക്ഷത്തോളം വരുന്നവരുടെ ശബ്ദമാവുന്നവൻ , കണ്ണാവുന്നവൻ , അവരുടെ കനവുവുകൾക്ക് നിറമേകാൻ ശ്രമിക്കുന്നവൻ ...


അഷ്റഫ്  കുന്നത്ത് ! അവന്റെ പേരുപോലെതന്നെ ശ്രേഷ്ഠതയുടെ ഔന്നിത്യം ആണവൻ !



പേര് അഷ്‌റഫ്. ബാബു എന്ന് വിളിക്കും . രണ്ട് വയസ്സ് വരെ സംസാരിച്ചിരുന്നു ഒരു പനി വന്നതാണെത്രേ സംസാര ശേഷിയും കേഴ്വിയും നഷ്ടപ്പെട്ടു .... ചികിത്സകൾ ഒരുപാട് ചെയ്തു .... ശരിയായില്ല ... വിദ്യാഭ്യാസം 10 വരെ ഒറ്റപ്പാലം ബധിര മൂക ഹൈസ്കൂളിൽ. തുടർന്ന് 2 വർഷം ഹൈദരാബാദ്ൽ നിന്ന് Ac മെക്കാനിക്ക് കോഴ്സ് പഠിച്ചു ... ജോലിസാധ്യതകൾ കേരളത്തിന്ന് പുറത്തായത് കൊണ്ട് പോയില്ല .

വീട്ടുകാർ വീട്ടുകാരുടെ  പരിപൂർണ പിന്തുണയാൽ  സാധാരണ ജീവിതം കെട്ടിപ്പടുത്തു ....ഇങ്ങിനെ കുറവുകൾ മനസ്സിലായപ്പോൾ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനാണ് പഠിച്ചത് ..... നീന്തലും ഡ്രൈവിങ്ങും ആദ്യമേ പഠിച്ചു ... കരാട്ടേ അഭ്യസിച്ചു .... ഖത്തറിൽ ജോലിക്ക് പോയി

യാത്രയെ ഇഷ്ടപ്പെടുന്നു ... നല്ലൊരു കലാകാരനാണ് പാഴ്വസ്തുക്കൾ കൊണ്ട് ശിൽപ്പങ്ങൾ ഉണ്ടാക്കാറുണ്ട് .. ചിത്രങ്ങൾക്കൊണ്ട് ചുമര് അലങ്കരിക്കും .... ചിത്രം വരക്കും ....ഇന്നസെന്റിനെയും സുരേഷ് ഗോപിയേയും നന്നായി അനുകരിച്ചിരുന്നു

  ഇപ്പോൾ ബധിരമൂകരുടെ ഉന്നമനത്തിനായി സെമിനാറുകൾ സങ്കടിപ്പിക്കുന്നു കോച്ചിങ്ങ് ക്ളാസുകൾ സങ്കടിപ്പിക്കുന്നു ..... ഇപ്പോൾ ചരിത്രത്തിലേക്ക് ഇടം തേടിയൊരു യാത്രയിലാണ് , 3  സുഹൃത്തുക്കൾക്കൊപ്പം ( ജുബിൻ, പരമേശ്വരൻ , കെ വി  അലി  & പി  എം  മുബീൻ    ) ഇന്ത്യയിലെ 45 ലക്ഷത്തോളം വരുന്ന ബധിരമൂഖർക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ,, 



 ആംഗ്യ  ഭാഷ ജനകീയമാക്കുക +2 കഴിഞ്ഞാൽ തുടർ പഠനമില്ല ഇപ്പോൾ ... അത് കൊണ്ട് ഡിഗ്രി ... തുടങ്ങിയുള്ള കോഴ്സുകൾക്ക് കോളേജ് അനുവധിക്കുക ..ഡ്രൈവിങ്ങ് ലൈസൻസ് നൽകുക ക ഹോസ്പിറ്റൽ പോലീസ് സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് തുടങ്ങിയുള്ള സ്ഥലങ്ങളിൽ സൈൻ ലാങ്ങ്വേജ് നിർബന്ധമാക്കുക എന്ന് തുടങ്ങി അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയക്കാൻ ഒരു നിവേദനവുയി ഡൽഹിയിലേക്ക് ബൈക്കിൽ യാത്ര പുറപ്പെട്ടു സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് പോകുന്നു ..


 റജീനയാണ് ഭാര്യ, പിതാവ്  കുന്നത്ത്  മുഹമ്മദലി , മാതാവ്  നബീസ , സഹോദരങ്ങൾ  ഹംസ , സക്കീർ , ഗഫൂർ, സഹോദരി സജ്‌ന ,  


 ഈ ചിത്രങ്ങൾ നിങ്ങളോടു ഒരുപാടു സംസാരിക്കുന്നില്ലേ  ?  ആത്മവിശ്വാസത്തിന്റെ ഭാഷയിൽ , പരിമിതികൾ പരാജയം വാങ്ങിയ  അഷ്‌റഫ് ഒരുപാടു പറയുന്നില്ലേ ?? " If I can, why can't you?"....


ഈ നിശബ്ദ വിപ്ലവകാരി .....  ഇന്ത്യ സ്വന്തം ബൈക്കിൽ ചുറ്റി  സഹജീവികൾക്കുവേണ്ടി പൊരുതുന്നത് കാണുമ്പോൾ  പണ്ട്  ..1952 ഇൽ  അർജന്റീനയിലെ  ബ്യുനസ് അയേഴ്സിൽ നിന്നും  തന്റെ നോർട്ടൻ മോട്ടോർ സൈക്കിളിൽ, പുസ്തകത്താളുകളിൽ പഠിച്ച  തെക്കേ അമേരിക്കയെ അറിയാൻ യാത്രതിരിച്ചു ,"മോട്ടോർ സൈക്കിൾ ഡയറീസ് " എഴുതി , പിൽക്കാലത്തു ബൊളീവിയൻ കാടുകളിൽ സഹജീവികൾക് സമത്വസുന്ദരമായ നാളെകൾക്കുവേണ്ടി  പോരാടിയ, വിപ്ലവത്തിന്റെ പര്യായവും വിപ്ലവകാരികളുടെ  ആവേശവുമായി മാറിയ "ചെ " യുടെ  രൂപം ബാഹ്യമായും കർമ്മരീതികൾ കൊണ്ടും തോന്നുന്നത് സ്വാഭാവികമായ കേവല സാദൃ ശ്യം  മാത്രമാവുമോ ?

പലകാര്യങ്ങളിലും ബധിരരും മൂകരും ആയ  നമുക്ക്  അഷറഫിനെ  ബധിരനെന്നോ  മൂകനെന്നോ  വിളിക്കാൻ , മാറ്റിനിർത്താൻ എന്തവകാശം ?

 അഷ്‌റഫ് “കുന്നത്താ”ണിപ്പോഴും ... ഞാനും നിങ്ങളും പറയേണ്ടത് പറയാത്ത കേൾക്കേണ്ടത് കേൾക്കാത്ത കാണേണ്ടത് കാണാത്ത തിരക്കുമാത്രം അഭിനയിക്കുന്ന  ഏതോ പാതാളത്തിലും ??



യാത്രയൊക്കെ  കഴിഞ്ഞു  അഷ്‌റഫ്  നാട്ടിലെത്തുമ്പോൾ    ബുള്ളറ്റിൽ,  ഒരു  അവദൂതനെപ്പോലെ, എല്ലാതിരക്കുകൾക്കിടയിലും ബഹളങ്ങൾക്കിടയിലും  പ്രശാന്തത ആസ്വദിച്ച് അലസ മായി നീങ്ങുന്ന  അവനെ നോക്കി  ഒന്ന്  കൈ വീശുക..  വാട്സ്ആപ്പിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ചില ഇമോജികൾ  പ്രയോഗിച്ചു നോക്കൂ ...



  കുറിപ്പുകാരൻ സോഷ്യൽ മീഡിയയിൽ അല്ലാതെ  മിന്നായം പോലെ എവിടെയോ  കണ്ട ഓർമ്മയെ ഉള്ളൂ ... എന്നോ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചിട്ടുണ്ട് അവനെ ....കാരണം... പരിമിതികളിൽ പരിഹാസങ്ങളിൽ  ജീവിതം വീണ്ടെടുത്തവനാണ്  ഞാനും....
-----------------------------------------------------------------------------

ഈ ലിങ്കുകൾ കൂടെ നോക്കൂ !

അഷ്‌റഫിന്റെ ഫേസ്ബുക് പ്രൊഫൈൽ

India Tour By Ashraf Kunnath & friends




2 അഭിപ്രായങ്ങൾ:

  1. സൈൻ ലാങ്ങ്വേജ് നിർബന്ധമാക്കാൻ ,സ്‌കൂൾ ലെവൽ മുതൽ ഒരു പാഠ്യ വിഷയമാക്കാൻ നമ്മളെക്കൊണ്ട് പറ്റുന്നത് ചെയ്യണം .. ഒരു മാസ് പെറ്റിഷൻ അല്ലെങ്കിൽ ജനശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ എന്തെങ്കിലും .... കാരണം എല്ലാര്ക്കും അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഈ അവയർനെസ്സ് നല്ലതാണ് ...അഷറഫിന് ഒരായിരം ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ