2015, ഡിസംബർ 28, തിങ്കളാഴ്‌ച

5.നഷ്ട്ടങ്ങളുടെ നൊമ്പരങ്ങൾ!

എനിക്ക് നഷ്ട്ടപെട്ടത്‌ കുറച്ചു കുപ്പിവളപോട്ടുകളും,മഞ്ചാടികുരുക്കളും മാത്രം ....
 
ഒരിക്കലും നഷ്ട്ടപെടാതിരിക്കുവാന്‍ മനസ്സിന്റെ ഉള്ളറകളില്‍ സ്പടിക പാത്രങ്ങളില്‍  
സൂക്ഷിച്ചു വെച്ചതായിരുന്നു ...ഇടെക്കെല്ലാം ആരും കാണാതെ എടുത്തു താലോലിക്കാറും 
ഉണ്ടായിരുന്നു .അതിന്‍റെ വര്‍ണ്ണകൂട്ടുകള്‍ എന്നെ വല്ലാതെ ഉന്മാദം കൊള്ളിച്ചിരുന്നു ...
 ആരാണ് അതെല്ലാം എന്നില്‍ നിന്ന് തട്ടി പറിച്ചു പൊട്ടിച്ചു കളഞ്ഞത് ? അതെല്ലാം തറയില്‍  ചിതറി വീണു കിടക്കുന്നത് കണ്ടു ...വീണ്ടും വാരി എടുത്തപ്പോള്‍ കൈ മുറിഞ്ഞു  രക്തം ചിന്തുന്നുണ്ടായിരുന്നു.....പക്ഷെ അതിലധികം മുറിവേറ്റത് മനസ്സിനായിരുന്നു ...  ആ മുറിവില്‍ നിന്നും ഇന്നും രക്തം ചിന്തുന്നു ....!



ബാല്യകാലത്തെ കൌതുകങ്ങള്ആയിരുന്നു അതെല്ലാം ..
.പള്ളിയിലെ നേര്ച്ചക്കാലമായാല്പിന്നെ എന്ത് ഉത്സ്സാഹമാണ് . എനിക്കിഷ്ട്ടം എല്ലാ നിറത്തിലും ,തരത്തിലും ഉള്ള ബലൂണുകള്വാങ്ങികൂട്ടാന്ആയിരുന്നു ...[മത്തന്ബലൂണ്‍ ,കുരങ്ങന്ബലൂണ്‍,,ചെരങ്ങ ബലൂണ്‍,..] എല്ലാം വാങ്ങും ..ഇക്കാക്കയും,ഇതാത്തയും എല്ലാം വേറെ കളികൊപ്പുകള്ആണ്  വാങ്ങിയിടുണ്ടാകുക ..നേരം വെളുകുമ്പോള്എന്റെ ബലൂണുകള്എല്ലാം കാറ്റ് പോയി ചുങ്ങി കട്ടിലിനടിയില്കിടക്കുന്നതാണ് കാണുക ...അവരൊക്കെ കളിപാട്ടങ്ങള്കൊണ്ട് കളിക്'കുമ്പോള്ഞാന്അണ്ടി പോയ അണ്ണാന്നെ പോലെ വെറുതെ നോക്കിയിരിക്കും ....അപ്പോഴാണ്ഇത്താത്ത പറയ ''നമ്മള്ക്ക്  നേര്ച്ച പറമ്പില്പോകാം ...പലേ നെറത്തിലും ഉള്ള വളപോട്ടുകള്ഉണ്ടാവും ''



അങ്ങെനെ ആണ് വളപോട്ടുകള്എന്റെ ദൗര്ബല്യം ആയത് ...പല വര്ണ്ണത്തിലുള്ള  വളപോട്ടുകള്‍ ! അതെന്നെ വല്ലാതെ ആകര്ഷിച്ചു....അതെല്ലാം സൂക്ഷിച്ചു സ്പടിക ഭരണിയില്‍ ...ബലൂണുകളും, ,,വളപോട്ടുകളും ചേര്ന്ന വര്ണ്ണകൂട്ടിലേക്ക് മഞ്ചാടി കുരുവിന്റെ രക്തവര്ണ്ണവും കൂടി  ആയപ്പോള്ബാല്യത്തിന് നിറം കൂടി. 

മഴവില്ലും,മയില്പീലികളും...കൌമാരത്തിലേ ക്കുള്ള വഴികാട്ടികള്ആയിരുന്നു ..മയില്പീലി പ്രസവിക്കില്ല എന്നറിയാം എങ്ങിലും ..അത് എന്നെങ്കിലും സംഭവിച്ചാലോ എന്ന് 
നോക്കിയിരുന്ന  കൌമാര കൌതുകം .മഴയ്ക്ക് സൌന്ദര്യം ഉണ്ട് എന്നും..മഴകൊണ്ടാല്എനിക്ക് പനി വരില്ലാ എന്നും മനസ്സിലാക്കിപ്പിക്കാന്  മൃദുല തളിരിത പ്രണയ കൌമാരം തന്നെ വേണ്ടി വന്നു .


 
മനസ്സിന്റെ ആര്ദ്രതക്ക് ഒപ്പം വേദനയും കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ട്
പോകേണ്ട് എന്ന് പഠിപ്പിച്ചതും കൌമാരം തന്നെ .ബാല്യത്തില്കൂട്ടി വെച്ച നിറങ്ങള്ക്ക് എല്ലാം 
വീണ്ടും കൂട്ടായ്പല നിറങ്ങള്കൂടി വന്നെങ്കിലും ...വളപോട്ടുകള്ഒരിക്കലും കൂട്ടിച്ചേര്ത്താല്വീണ്ടും വളയാകില്ലെന്നും,പൊട്ടിയ ബലൂണുകള്ഒരിക്കലും പൂര്ണ്ണമായും തിരിച്ചു കിട്ടില്ലെന്നും മനസ്സിലാകാന്‍  യൌവനത്തിന്റെ യാദനകള്വേണ്ടി വന്നു .മഞ്ചാടി  കുരുവിന്റെ രക്ത വര്ണ്ണം പോലെ ..മുറിവേറ്റ മനസ്സിന്റെ പ്രതീകമായ്‌ .ചിതലരിക്കാത്ത  ഓര്മ്മകളുമായ് ....എന്റെ നഷ്ട്ടങ്ങളെ പ്രണയിച്ചും....വേദനിച്ചും ഞാന്‍ …
--------------------------------------
By ഹസീന മുഹമ്മദാലി , കുന്നപ്പള്ളി വളയന്‍ മൂച്ചി, കെ സി ഇബ്രാഹിമിന്റെ മകള്‍, വീട്ടമ്മ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ